2016/12/01

ഒരിക്കലെങ്കിലും പ്രേമിക്കണം.

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം .. . . . നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ മനസോടെ ..പൂർണ ആത്മാർഥതയോടെ പ്രേമിക്കണം.... . . മനസിലും ശരീരത്തിലും അവളെ മാത്രം നിറച്ച് അവള്‍ക്കു വേണ്ടി ജീവിക്കണം ... . . . . . ഒടുവിൽ നഷ്ട്ടപ്പെടണം ...ജീവിതവഴിയിൽ ഒറ്റകാക്കി അവള്‍ ഉപേക്ഷിച്ചു പോകണം ...ജീവിതം മുന്നോട്ടുനോക്ക ുമ്പോൾ വിരഹത്തിന്റെ തീ കടൽ മാത്രം കാണണം ...മരണത്തെകാൾ സുഖം ഉള്ള മറ്റൊന്നും ജീവിതത്തിൽ ബാക്കി ഇല്ലെന്നു തോനുന്ന നിമിഷം ഉണ്ടാകണം .... ആത്മഹത്യ ചെയ്യരുത്.. . . . . ജീവിക്കണം .. വേദനകടിച്ചുപിടിച്ച് പുതപ്പിനടിയിലും ബാത്രൂമിലും ആരും കാണാതെ കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട് കൊണ്ട് പോകണം ....ആ ഓർമ്മകൾക്ക് ഉണ്ടാക്കാൻ കഴിയുന്ന വേദനകളെ കരഞ്ഞു കരഞ്ഞ് ഇല്ലാതാക്കണം... . . പിന്നെ പിന്നെ മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന എകാന്തതകളിൽ വല്ലപ്പോഴും മിന്നിമായുന്ന ഓര്മ്മ മാത്രമാകണം അവള്‍. . " അന്ന് ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം പേരിൽ ഒരാളായിരിക്കും നീ" ...ആ തിരിച്ചറിവ് നിന്നെ കരുതുറ്റവളാക്കും ... ജീവിതത്തിലെ പ്രതിസന്തികളിൽ തളരാതെ മുന്നോട്ട് പോകാൻ നിനക്ക് കഴിയും.... . . അതുകൊണ്ട് ജീവിതത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം .. . . .

2016/08/07

ബാല്യം

കുഞ്ഞുമോൾ മദ്രസ വിട്ടുവന്നത് 
കയ്യിൽ 2 ആപ്പിളുമായാണ്.
കണ്ടപാടെ ഉമ്മ പുഞ്ചിരിയോടെ ഒന്ന് ചോദിച്ചു.
ഉടനെ മോൾ 2 ആപ്പിളിനും ഓരോ കടി.
ഉമ്മയുടെ മുഖം വാടി. കണ്ണ് നിറഞ്ഞു.
തിരിഞ്ഞ് നടക്കാനൊ രുങ്ങവെ
കുഞ്ഞുമോൾ പിന്നിൽ നിന്നൊരു വിളി
" ഇതാ ഉമ്മച്ചീ.. ഇതാണ് നല്ല മധുരമു ള്ളത്".
വലത് കയ്യിൽ നീട്ടിപിടിച്ച ആപ്പിളു മായി നിഷ്കളങ്കമാം ചിരിയോടെ പൊന്നു മോൾ.
കൂടുതൽ മധുരമുള്ളത് ഉമ്മക്ക് തരാനാണ്
അവൾ രണ്ടും കടിച്ചുനോക്കിയതെന്ന്
ആലോചിക്കാൻ പോലും തനിക്കായില്ലല്ലോ
എന്നോർത്ത് അവർക്ക് ലജ്ജ തോന്നി.
.
"മറ്റുള്ളവരെ വിലയി രുത്തും മുമ്പ് ഒന്ന് ആലോചിക്കുക."

തലമുറ

ഇനി വരുന്നൊരു തലമുറയിലെങ്കിലും വര്‍ഗീയതയുടെ തോത് കുറക്കാന്‍ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഗണിച്ചെടുത്ത ചില ടിപ്പുകള്‍:
- നിങ്ങളുടെ മക്കളെ അയല്‍പക്കങ്ങളിലെ കുട്ടികളുമായി മതം നോക്കാതെ സഹവസിക്കാന്‍ അനുവദിക്കുക.
- അവര്‍ ഒരു വിഭാഗം മാത്രമുള്ള സ്‌കൂളുകളിലാണെങ്കില്‍ ആ പൊട്ടക്കിണറ്റില്‍നിന്ന് കൈപിടിച്ചു കയറ്റി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കുക.
- നിങ്ങള്‍ പാവങ്ങളെ മതം നോക്കാതെ സഹായിക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ട് കൊടുപ്പിക്കുക.
- നിങ്ങളുടെ ഉപ്പയുടെയും ഉമ്മയുടെയും ഏറ്റവും നല്ല കൂട്ടുകാരികളായ ഭാസ്‌കരേട്ടനെയും ശാന്തമ്മ ചേച്ചിയെയും അവര്‍ക്ക് പരിചയപ്പെടുത്തുക. അച്ഛന്റെയും അമ്മയുടെയും കൂട്ടുകാരായ
അബുവിനെയും ഖദീജയെയും നിങ്ങളുടെ കുട്ടിയും അറിഞ്ഞിരിക്കണം.
- നിങ്ങള്‍ പ്രവാസികളാണെങ്കില്‍ നാട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന പഴയ അന്യമതസ്ഥരായ കൂട്ടുകാരുടെ വീടുകളില്‍ കുട്ടികളെ കൂട്ടി സന്ദര്‍ശനം നടത്തുക. അവര്‍ക്കും കുട്ടികള്‍ക്കും സ്‌പ്രേയോ ചോക്ലേറ്റോ പോലുള്ള സമ്മാനങ്ങള്‍ നല്‍കുക.
- എല്ലാ വിഭാഗവുമുള്ള സ്ത്രീകളുടെ അയല്‍ക്കൂട്ട യോഗങ്ങളില്‍ കണക്ക് ബുക്കോ മിനുട്ട്‌സ് ബുക്കോ എഴുതാന്‍ കുട്ടികളുടെ സഹായം തേടുക.
- മതപ്രഭാഷണങ്ങളിലോ രാഷ്ട്രീയ പ്രഭാഷണങ്ങളിലോ വര്‍ഗീയത കലര്‍ത്തുന്ന ആരെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ മനുഷ്യരില്‍പെട്ടവരല്ലെന്ന് കുട്ടിയെ പഠിപ്പിക്കുക.
- എല്ലാ മതങ്ങളുടെയും അടിസ്ഥാന പാഠങ്ങളും നന്മകളും പരിചയപ്പെടുത്തുന്ന പാഠങ്ങള്‍ പൊതു വിദ്യാലയങ്ങളിലെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ അധികാരികളോട് ആവശ്യമുയര്‍ത്തുക.
- ഒഴിവു സമയങ്ങളില്‍ വായനശാല ഗ്രൗണ്ടിലും തൊടിയിലും പാടത്തും പറമ്പിലുമൊക്കെ കളിക്കുന്ന കുട്ടികളോടൊപ്പം ചേരാന്‍ നിങ്ങളുടെ മക്കളെയും അനുവദിക്കുക.
- നിങ്ങളുടെ മക്കള്‍ക്ക് കലാപരമായ ശേഷികളുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക. നല്ല കലാകാരന് വര്‍ഗീയവാദിയാകാനാവില്ല.
- നിങ്ങളുടെ മക്കളുടെ കൂട്ടുകാരെ അവന്റെ പിറന്നാളിനോ അല്ലെങ്കില്‍ വിശേഷ ദിവസങ്ങളിലോ വീട്ടിലേക്ക് വിരുന്ന് വിളിക്കാന്‍ ആവശ്യപ്പെടുക.
- മാനവിക വിഷയങ്ങളില്‍ താല്‍പര്യമുള്ള കുട്ടിയാണെങ്കില്‍ ജോലിസാധ്യതയുടെ പേരു പറഞ്ഞ് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക. ചരിത്രവും സാഹിത്യവും പഠിക്കാന്‍ താല്‍പര്യമുള്ളവരെ അതിന് അനുവദിക്കുക.
- എല്ലാറ്റിലുമുപരി പുസ്തകങ്ങള്‍ വായിപ്പിക്കുക. മികച്ച നോവലുകള്‍, കഥകള്‍, വിഭാഗീയത പ്രചരിപ്പിക്കാത്ത ചരിത്ര പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ പ്രേരിപ്പിക്കുക. നല്ലൊരു വായനക്കാരന് വര്‍ഗീയവാദിയാകാനാവില്ല.
(ഇതൊക്കെ ഉള്ളില്‍നിന്ന് വരുന്നുണ്ടെങ്കില്‍ മതി. കാട്ടിക്കൂട്ടലാകാതിരിക്കാനും ശ്രദ്ധിക്കണം )

2011/02/17

നുരയുന്ന മധുശക്ഷകം കാലിയാകുമ്പോള്‍ കാലുകള്‍ ഇടറുന്നു പുകചുരുള്‍ ചുണ്ട്‌ വിട്ടകലുമ്പോള്‍ കരളില്‍ കറ പടരന്നു ദിനങ്ങള്‍ പിണങ്ങി പിരിയുമ്പോള്‍ നഷ്ടങ്ങള്‍ ബാക്കിയാവുന്നു കാലം മുടിയിഴകളില്‍ ചായംപൂശി തുടങ്ങി മണലാരണ്യത്തിലെ എസിയുടെ തരാട്ടില്‍ അവളോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ അസഹൃമാവുന്നു

ജന്‍മം

ജന്‍മം


ഈശ്വരനല്ല മാന്ത്രികനല്ല നീ .

പച്ചമണ്ണിന്‍റ് സത്ത്വമാണ് നീ

മണ്ണില്‍ ജനിച്ച നീ മണ്ണിനായ്

എന്തീനു മത്സരിക്കുന്നു
അഹത്തേ ജയിക നീ

പൂര്‍വികാര്‍ വിശ്വം ജയിച്ചവര്‍ എന്നോര്‍ക്ക നീ

മുഷ്ടി ചുരുട്ടി പിറന്നു നീ ദരണിയില്‍

വിശ്വാമെന്‍ കൈയില്‍ ഒതുക്കും ഭാവത്താല്‍

ആര്‍ത്തു നിന്‍ സാനിധ്യം അറിയിച്ചു മര്‍ത്യനില്‍

മാര്‍ദവമില്ലാതെ മദിച്ചു ധരണിയില്‍

ബാലൃമാം ചെക്കുതിരയാല്‍ അശ്വമേധം നടത്തിടല്ലേ നീ

ദിനങ്ങളായ് പടവേട്ടി നേടിയ ശക്തമാം കുളമ്പുകള്‍ ഊന്നി

കുഞ്ചി രോമങ്ങള്‍ കാറ്റില്‍ പറത്തി മുന്നേറുമ്പോള്‍

അനൃമാകുന്നതോ സനാദനസതൃങ്ങള്‍

പഞ്ച മാവുന്നതോ യുക്തിയും ഭക്തിയും മുക്തിയും

അന്തൃമി യാത്രയില്‍ കൈ മലര്‍ക്കെ തുറന്ന് നീ യാത്രയാവും

യാത്രമോഴികള്‍ മാത്രം ബാക്കിയാക്കി

ധരണിയില്‍ കാലം നാലേനോര്‍ക്ക നീ

2011/01/25

ഈഅവസരംപ്രയോജനപ്പെടൂതൂ

എന്റെ .......????????? **ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി. അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു. എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു. ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “ എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല. ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്. എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു. അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി. “ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു. പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്? മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്. “എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു. “ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം” അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊ സ്വപ്നം! ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്. നിങ്ങള്‍കിതാ ഒരവ സരവും കൂടി പ്രയജോന പെടുത്തു കടപ്പാട് അലി കുറ്റിയാടി ഇസുദ്ധീന്‍ പലപെട്ടി

2010/10/05

അത്മ നോമ്പരം

പെയ്തൊഴിയുന്ന കര്‍ക്കിടത്തെ സ്നേഹിക്കുമ്പോള്‍... ഓര്‍മ്മകളില്‍ തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്‍... നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍... ചെമ്പിലക്കുമ്പില്‍ മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്‍.. എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...! കേള്‍ക്കാന്‍ നിനക്കവിടെ തീരെയില്ലാത്ത സമയം,

മങ്ങാത്ത സ്നേഹം

മനസ്സിന്‍റെ മണിച്ചെപ്പില്‍ നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച് വസന്തവും ശിശിരവും കടന്നുപോകുമ്പോള്‍‍ മായാത്ത ഓര്‍മ്മകളും മങ്ങാത്ത സ്നേഹവും ബാക്കിയാകുന്നു... മോഹഭംഗങ്ങളുടെ ശവക്കോട്ടകള്‍ക്കിടയില്‍, നീലനിറത്തില്‍ വിരിഞ്ഞ ഉഷമലരികള്‍ക്കെന്നും പുഞ്ചിരിയുടെ പൂക്കാലമാണെന്നോ...? അവയുടെ നിറംമങ്ങാത്ത ഓര്‍മ്മകളില്‍ നിനക്കെന്നും ഒരായിരം പൂക്കാലങ്ങള്‍ നേര്‍ന്നിടട്ടെ ഞാന്‍... അങ്ങകലെ വിഷുപക്ഷിയുടെ ഗാനം കേള്‍ക്കാതായിരിക്കുന്നു... ഇനി നീ എന്‍റെ പൂക്കളം കാണുവാന്‍വേണ്ടി, കൈകൊട്ടിക്കളിയ്ക്ക് കാതോര്‍ക്കുക!

2010/03/26

സൗഹൃദത്തിന്റെ രണ്ടു മുഖങ്ങൾ ..

സൗഹൃദത്തിന്റെ രണ്ടു മുഖങ്ങൾ ..

അപ്രതീക്ഷിതമായി നമ്മളിലേക്ക് കടന്നു വരുന്ന ചില സൗഹൃദങ്ങൾ വേനൽ മഴപോലെയാണ് . മനസ്സിൽ കിടന്നു പൊള്ളുന്ന കുന്നോളം സങ്കടങ്ങൾക്ക് ആ സ്നേഹമഴ ഒരു തലോടൽ കൊണ്ട് കുളിരു പകരും ..

ഒരുപാടുകാലം കൂടെ നിഴൽപോലെ നടന്നാലും ചിലർക്ക് നമ്മളെ മനസ്സിലാക്കാനാവില്ല, അവരൊരു കടലായി നമുക്ക് മുന്നിലൂടലയടിച്ചാലും നമ്മുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ കടലിലെ വെള്ളം മതിയാവതെ വരും.

മനസ്സിലെ ഭാരത്തെ ഒരു കുഞ്ഞു മഴത്തുള്ളിയായ് മാറ്റുന്ന വാചാലതയാണ് നല്ല സൗഹൃദം. അതുകൊണ്ടു തന്നെ കാലപ്പഴക്കമല്ല സൗഹൃദത്തിന്റെ അളവുകോൽ..

ആഴമളക്കാൻ കഴിയാത്ത ആത്മ ബന്ധങ്ങളാണ് നല്ല മിത്രങ്ങൾ .