2010/10/05

അത്മ നോമ്പരം

പെയ്തൊഴിയുന്ന കര്‍ക്കിടത്തെ സ്നേഹിക്കുമ്പോള്‍... ഓര്‍മ്മകളില്‍ തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്‍... നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍... ചെമ്പിലക്കുമ്പില്‍ മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്‍.. എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...! കേള്‍ക്കാന്‍ നിനക്കവിടെ തീരെയില്ലാത്ത സമയം,

മങ്ങാത്ത സ്നേഹം

മനസ്സിന്‍റെ മണിച്ചെപ്പില്‍ നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച് വസന്തവും ശിശിരവും കടന്നുപോകുമ്പോള്‍‍ മായാത്ത ഓര്‍മ്മകളും മങ്ങാത്ത സ്നേഹവും ബാക്കിയാകുന്നു... മോഹഭംഗങ്ങളുടെ ശവക്കോട്ടകള്‍ക്കിടയില്‍, നീലനിറത്തില്‍ വിരിഞ്ഞ ഉഷമലരികള്‍ക്കെന്നും പുഞ്ചിരിയുടെ പൂക്കാലമാണെന്നോ...? അവയുടെ നിറംമങ്ങാത്ത ഓര്‍മ്മകളില്‍ നിനക്കെന്നും ഒരായിരം പൂക്കാലങ്ങള്‍ നേര്‍ന്നിടട്ടെ ഞാന്‍... അങ്ങകലെ വിഷുപക്ഷിയുടെ ഗാനം കേള്‍ക്കാതായിരിക്കുന്നു... ഇനി നീ എന്‍റെ പൂക്കളം കാണുവാന്‍വേണ്ടി, കൈകൊട്ടിക്കളിയ്ക്ക് കാതോര്‍ക്കുക!