2016/08/07

ബാല്യം

കുഞ്ഞുമോൾ മദ്രസ വിട്ടുവന്നത് 
കയ്യിൽ 2 ആപ്പിളുമായാണ്.
കണ്ടപാടെ ഉമ്മ പുഞ്ചിരിയോടെ ഒന്ന് ചോദിച്ചു.
ഉടനെ മോൾ 2 ആപ്പിളിനും ഓരോ കടി.
ഉമ്മയുടെ മുഖം വാടി. കണ്ണ് നിറഞ്ഞു.
തിരിഞ്ഞ് നടക്കാനൊ രുങ്ങവെ
കുഞ്ഞുമോൾ പിന്നിൽ നിന്നൊരു വിളി
" ഇതാ ഉമ്മച്ചീ.. ഇതാണ് നല്ല മധുരമു ള്ളത്".
വലത് കയ്യിൽ നീട്ടിപിടിച്ച ആപ്പിളു മായി നിഷ്കളങ്കമാം ചിരിയോടെ പൊന്നു മോൾ.
കൂടുതൽ മധുരമുള്ളത് ഉമ്മക്ക് തരാനാണ്
അവൾ രണ്ടും കടിച്ചുനോക്കിയതെന്ന്
ആലോചിക്കാൻ പോലും തനിക്കായില്ലല്ലോ
എന്നോർത്ത് അവർക്ക് ലജ്ജ തോന്നി.
.
"മറ്റുള്ളവരെ വിലയി രുത്തും മുമ്പ് ഒന്ന് ആലോചിക്കുക."

അഭിപ്രായങ്ങളൊന്നുമില്ല: